ഇന്ത്യയില്‍ ജീവിക്കുന്ന പ്രതേക സന്യാസ സമൂഹമാണ് അഘോരികള്‍ .ശിവന്റെ ഭൈരവ മൂര്‍ത്തീ സങ്കല്‍പ്പത്തെ ഉപാസിക്കുന്ന ഈ ശൈവ സന്യാസിമാരുടെ ജീവിതവും വിശ്വാസങ്ങളും കാഴ്ചക്കാരില്‍ ഭയവും അത്ഭുതവും സൃഷ്ടിക്കുന്നു.ശവത്തിന്റെ നിവേദിച്ച മാംസം ഭക്ഷിക്കുകയും ചുടലഭസ്മം ദേഹമാകെ ധരിക്കുകയും ചെയ്യുന്ന അഘോരികള്‍ ഇന്ന് ഇന്ത്യയില്‍ നൂറില്‍ താഴെ മാത്രമേയുള്ളൂ .ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്
യപരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.