To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 20 July 2012

അഷ്ടാവക്രന്റെ സൌന്ദര്യം


അഹോ അഹം നമോ മഹ്യം (ഞാന്‍ എന്നെ നമിക്കുന്നു )
-----------------------------------------------------------------------

വേറിട്ട ഒരു ശബ്ദം ഇവിടെ നാം കേള്‍ക്കുന്നു.!.ഭൂതകാലത്തിന്റെ ദാര്‍ശനിക ചക്രവാളങ്ങളില്‍ അനന്യ സാധാരണമായ സൗന്ദര്യത്താല്‍ അലംകൃതമായ ഒരു സംഹിതയുടെ ശബ്ദം !!..സ്തുതിപാഠകരും സൂത്രശാലികളുംതത്വങ്ങളെ സംശ്ലേഷണം ചെയ്യുകയും തങ്ങള്‍ക്കു വേണ്ടി ഒരു ലോകം പടുക്കുകയും ചെയ്തപ്പോള്‍ ആ ശബ്ദം നാം കേള്‍ക്കാതെ പോയി !വേദാന്ത മാറ്റൊലികലായി എഴുതപ്പെട്ട ഇതിഹാസങ്ങളില്‍ നിന്നും സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ അന്ധവിശ്വാസത്തിന്റെ തട്ടകങ്ങളില്‍ അവതാരങ്ങളായി ഉയിര്തെഴുന്നെല്‍ക്കുകയും ക്ഷേത്രങ്ങളില്‍ കുടിയിരുത്തപ്പെടുകയും ചെയ്തപ്പോള്‍ അവിടെ ഉണര്‍ന്ന മണി മുഴക്കങ്ങളിലും മന്ത്രജപങ്ങളിലും മുങ്ങിപ്പോയ അഷ്ട്രവക്ര സംഹിതയുടെ ശബ്ദം!!ഹൈന്ദവ ലോകത്തെ പുഴുക്കുത്തായ ജാതി ചിന്തയെ കേവലം മനോ കല്പ്പിതം എന്ന് വിളിച്ച അഷ്ട്രവക്രന്‍ എന്ന ജ്ഞാനിയെ പൌരോഹിത്യം തോളിലേറ്റഞ്ഞതില്‍ അത്ഭുതമില്ല !അഷ്ടാവക്രനെ കൊണ്ടാടിയാല്‍ തങ്ങളുടെ 'കഞ്ഞിയില്‍ പാറ്റ' വീഴുമെന്നു അവര്‍ക്ക് അറിയാമായിരുന്നു. !!ചാതുര്‍വര്‍ണ്യത്തെ ചതുരമായി അവതരിപ്പിച്ചു ഭഗവദ്‌ ഗീത പുരോഹിതന്മാരുടെ കയ്യടി നേടുകയും പ്രചുര പ്രചാരം സിദ്ധിച്ചു ഹിന്ദുക്കളുടെ മൌലിക ഗ്രന്ഥമായി വാഴ്ത്തപ്പെടുകയും ചെയ്തു!അഷ്ടവക്രനെ യവനികയ്ക്കു പിന്നില്‍ മറയ്ക്കേണ്ടത് അവരുടെ ആവിശ്യമായിരുന്നു.
"ന ത്വം വിപ്രാദികോ വര്‍ന്ണോ"--നിങ്ങള്‍ ബ്രാഹ്മണനോ മറ്റേതെങ്കിലും ജാതിയില്‍ പെട്ടവാണോ അല്ല എന്നിങ്ങനെ തുറന്നടിച്ച അഷ്ടവക്രന്‍ പുരോഹിതന്മാരാല്‍ സ്വാദീനിക്കപ്പെടാതെ പോയി.ബ്രാഹ്മണന്‍ എന്ന വാക്ക് പണ്ഡിതന്‍ എന്നര്‍ത്ഥത്തില്‍ മാത്രമാണ് ഭാരതീയ ശ്ലോകങ്ങളില്‍ എന്ന വ്യാഖ്യാനം ചമയ്ക്കുന്നവര്‍ അഷ്ടവക്രനെ ഓര്‍ക്കുന്നതെയില്ല എന്നതില്‍ അത്ഭുതമില്ല !! ജീവിതത്തിന്റെ നാലവസ്ഥയും നിഷേധിക്കുന്ന അഷ്ടവക്രന്‍ തന്റെ തത്വം ഉപാധികള്‍ ഇല്ലാതെ അവതരിപ്പിക്കുന്നു.

ഈ രാജ്യത്തിന്റെ ദാര്‍ശനിക ഗ്രന്ഥ ലോകത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അഷ്ടവക്രസംഹിതയ്ക്ക് മുന്നില്‍ ഞാന്‍ കൌതുകം തൂകുന്നു..എട്ടു ഭാഗങ്ങളിലേക്ക് വളഞ്ഞതും വിരൂപവുമായ ശരീരം ഉള്ളവന്‍ എന്നറിയപ്പെട്ട അഷ്ടവക്രന്‍ നിറഞ്ഞ സൌന്ദര്യം ഉള്ളവന്‍ ആയിരുന്നു എന്ന് ഈ സംഹിത സാക്ഷ്യപ്പെടുത്തുന്നു

ഭാരതീയമായ കൃതികളില്‍ ഒന്ന് തിരഞ്ഞെട്ക്കാന്‍ പറഞ്ഞാല്‍ സംശയ ലെശമന്യേ ഞാന്‍ ആദ്യം അഷ്ടവക്ര സംഹിത തിരഞ്ഞടുക്കും !ഒരു വിശ്വാസമായി താലോലിക്കാനല്ല ,ഒരു മൌലിക രചനയായി ചൂണ്ടിക്കാണിക്കാന്‍ ..

സ്നേഹപൂര്‍വ്വം രജീഷ് പാലവിള
 

Saturday 14 July 2012

ശാരി


ശാരി













ശാരി... നീയന്നാര്‍ദ്രമാംപേ-
മാരിയായിമനസ്സില്‍നിറഞ്ഞൊരാ
പകലെനിക്കോര്‍മയായി!

ശോകാന്ധമായ്‌..ഹൃദയം! ഈ ഇരുളിലും
കാണുന്നുഞാന്‍ നിന്‍റെകണ്ണുകള്‍!! 
എന്നെകാമുകനാക്കിയരണ്ടുനക്ഷത്രങ്ങള്‍!!!!!

കിനാവിന്‍വളപ്പൊട്ടുകള്‍ക്കരികില്‍
നിലാവുമാഞ്ഞനിശീഥിനിപോലെഞാന്‍!! 
ശാലീനസുന്ദരീ!നീപറന്നുപോകുന്നുവോ
ആലോലമീമണ്ണില്‍ തുളുമ്പിയീ തേന്‍കണം!!

മഴയിലുംദലമര്‍മ്മരങ്ങളില്‍കൂടിയും
മരുവിമല്‍ഹൃദയംനിറഞ്ഞനിന്‍നിസ്വനം
ഹാ!ഹാ!മരീചികേപ്രണയമേയിന്നുനിന്‍
മായാത്തവേദനതന്‍കരസ്പര്‍ശനം!


വിടരുന്നമുന്‍പേകൊഴിഞ്ഞുവീഴുന്നോരെന്‍
പ്രണയമാംതാമരപ്പൂക്കളുംസ്വപ്നവും!
ഇടറുന്നശ്രുതിയില്‍ചിതറിവീഴുന്നഹോ
ഹൃദയസംഗീതവുംജീവിതതാളവും!

ശാരി..മനസ്സില്‍നീയന്നാദ്യാനു-
ഭൂതിയായിനിറഞ്ഞനിമിഷംമുതല്‍
പാടുകയായിരുന്നാശംസകള്‍!,വിണ്‍--------------
താരകളിന്നു വിമൂകരാംസാക്ഷികള്‍!!

ചിരിയാല്‍ ,പുരികക്കൊടികളാല്‍ 
രതിയുണര്‍ത്തിടുന്നമധുരാനുഭൂതിയാല്‍ 
പ്രണയമായെന്നില്‍പ്പടര്‍ന്നസൗന്ദര്യമേ
പടിയിറങ്ങുന്നുനീ,പ്രാണന്‍പിടക്കുന്നു!

അലസമാ,യന്നുനീമുടിയില്‍ത്തിരുകിയ
തുളസികള്‍പോലുംവാചാലരായഹോ!
അനുരാഗലഹരിയില്‍അന്നുഞാന്‍നിന്‍വഴി
അനുഗമിച്ചീടുന്നോരാനന്ദമൂര്‍ച്ചയില്‍!!

നിന്‍റെനിഴലിലുംപൂനിലാവായിരുന്നു!
നിന്‍റെവഴികളില്‍പൂവുകളായിരുന്നു!
സിരകളില്‍നീയാമഭൗമസൗന്ദര്യത്തെ
ലഹരിയായിഞാന്‍സൂക്ഷിച്ചിരുന്നു!

കരിയിലകളായിചിതറിക്കിടക്കുന്നു
കരളില്‍നിന്നൂറിയകവിതകളൊക്കെയും!
പരിഹസിക്കുന്നു!പരാജിതനെന്നോതി
ചിരിയമര്‍ത്തീടുന്നുചുറ്റുമീക്കാണികള്‍!

ലജ്ജാവിവശയായി..നമ്രശിരസ്ക്കയായി
മജ്ജീവതാളത്തിലുന്മത്തശക്തിയായി
പൂതലാവണൃപ്രഭാപൂരമോടിനി
പൂങ്കഴല്‍വച്ചുവരില്ലതിന്നോര്‍ത്തുഞാന്‍!

ശാരി! നിനക്കായിഞാനൊരുക്കിയ
കതിര്‍മണ്ഡപം ശൂന്യമായി!
വാടിക്കരിഞ്ഞുപൂമുല്ലമാലകള്‍!കരിത്തിരി
നാളമായിക്കെടുന്നുമംഗളജ്വാലകള്‍!

ജീവചൈതന്യമാംതേന്‍കണമേകുവാന്‍..
നീവരുംനാളില്‍നിനക്കുനല്‍കീടുവാന്‍
താമരനൂലിനാലിഴചേര്‍ത്തൊരീ
പൂഞ്ചേലചാരെനിലത്തുകിടക്കുന്നു!

നിശ്വാസവായുവില്‍നീളെപ്പറക്കുന്നു
സീമന്തരേഖയ്ക്കുകരുതിയ കുങ്കുമം!
നെറ്റിത്തടത്തില്‍നിന്നൂര്‍ന്നുതുളുമ്പുന്നു
മുഗ്ദ്ധസൗഭാഗ്യപ്രതീകമാംചന്ദനം!!

നിറപറപൂക്കുലവീണുചെരിയുന്നു!
നിലവിളക്കില്‍ പുകച്ചുരുളുകള്‍  ഉയരുന്നു !
നിമിഷങ്ങളില്‍ ശൂന്യമാകുന്നു, മുന്നിലെ
ചലനങ്ങള്‍ മായുന്നു ! കൂരിരുള്‍ മൂടുന്നു!

ഇവിടെയെന്‍ കരിഞ്ഞ ചെമ്പനീര്‍പ്പൂവുകള്‍ ..
നിന്റെ കനകചിലങ്കകള്‍ കാതോര്‍ത്ത കണ്ണുകള്‍ !
കവിതയായി ആളുമീയക്ഷരങ്ങള്‍ ,നിന്റെ 
പ്രണയം തിരഞ്ഞൊരെന്‍ ചുംബനങ്ങള്‍ !!

ജാതകപ്പനയോല നിലത്ത് കിടക്കുന്നു 
ഞാനതില്‍ വീണ്ടും കണക്കുകള്‍ കൂട്ടുന്നു !
മാമാകാത്മാവിന്‍ മുറിഞ്ഞഞരമ്പുകള്‍ 
പാടിതളര്‍ന്നതാം പാഴ്മുളം തണ്ടുകള്‍ !!

ഒരുവാക്കുപോലുംമിണ്ടാതെ,തിരിഞ്ഞൊന്നുനോക്കാതെ 
കനകാഭയോലുന്ന വധുവായി,ധന്യയായി 
അകലെയാ വേദിയില്‍ കുനിഞ്ഞശിരസ്സുമായി 
പരിണയാനന്ദസമുദ്രമായിത്തീരവേ ..

മംഗളം എന്നുള്ള മൂന്നക്ഷരമോതുന്നു,പ്രേമ-
ചെങ്കനല്‍ത്തീയില്‍ എരിഞ്ഞുനീറുമ്പോഴും !
ശാരി നിനക്ക് നേരുന്നു ഞാന്‍ മുധാ-
പാരിലനശ്വരഭാവുകങ്ങള്‍ !!











വഴിയിലൊരു പാമ്പ്


വഴിയിലൊരു പാമ്പ്

ഈവഴിയില്‍നീവന്നുകിടപ്പൂ....
ഇഴയാന്‍വയ്യേ! പാമ്പേ !?.

ചുറ്റുമിരുട്ടാണെന്നാലുംനിന്‍
കണ്ണുകള്‍കാണ്‍പൂകണ്ണില്‍..!! !

തലയ്ക്കുമീതെനിന്നുനുരയ്ക്കും
ഘോരവിഷത്തീ തുപ്പി ..

ഇനിനീയെന്നെയമരാജ്യത്തിന്‍
അതിരുകടത്താനാണോ?

ഈവഴിയെന്തിനുവന്നതുപാമ്പേ
ജീവനെടുക്കാനാണോ ?!

തണുത്തമാംസംമണ്ണിലുരച്ചും
കീറിയനാക്കുകള്‍നീട്ടിവലിച്ചും

തലയുമുയര്‍ത്തിയിരിക്കുവതെന്തെ
തണുപ്പുകൊള്ളുകയാണോ?


ചൂട്ടുവെളിച്ചംകണ്ണുകെടുത്തി
ഇരുട്ടുവായപിളര്‍ത്തി!

താരകള്‍മിന്നാമിന്നികളായി
തളര്‍ന്നുവീണു മുന്നില്‍!! !!

മോങ്ങുകായണൊരുനായഉറക്കെ,
ചീവീടുകളുടെ ഇടയില്‍ !

വീശിയടിക്കുംതണുത്തകാറ്റില്‍
ചിതകത്തീടുംഗന്ധം !

പാതിമയങ്ങിയതൊട്ടാവാടിക-
ളതിരുതിരിക്കുംവഴിയില്‍...

ധ്യാനനിമഗ്നമിരിക്കുംപാമ്പേ
വഴിമാറരുതോ..വേഗം !!

അത്താഴത്തിനുവട്ടമൊരുക്കി
അമ്മയിരിപ്പുകുടിലില്‍

നേരമിരുട്ടുന്നുണ്ടേ...പാമ്പേ
കടന്നുപോകൂ....വേഗം !

പറഞ്ഞുതീരുംമുന്‍പേ...

പറഞ്ഞുതീരുംമുന്‍പേപാമ്പെന്‍
കാലില്‍വന്നുകടിച്ചു !

ഭയപ്പെടുന്നില്ലെന്തോമുന്നില്‍
മരണംവന്നുചിരിച്ചു !

തലച്ചുടറ്റുന്നുഇരുട്ടുകവിളില്‍
തല്ലിരസിക്കുംപോലെ !

തൊണ്ടവരണ്ടൂ, പ്രഭമങ്ങിപ്പൂ-
ച്ചെണ്ടുകള്‍വീഴുംപോലെ !!

സൂചിത്തുമ്പുകള്‍കൊണ്ടതുപോലാ
ചോരപ്പാടുകള്‍നോക്കി....

തളര്‍ന്നിരുന്നൂഞാനാവഴിയില്‍
തണുത്തുറഞ്ഞൂ...ഹൃദയം !

ഏതുനിയോഗത്താലാണെന്തോ
നീയിതുചെയ്തു.....പാമ്പേ...!

ചോദിപ്പൂഞാനെന്നാലെന്തതു
ചെവികേള്‍ക്കാത്തൊരുജന്തു !

പരശതജീവിതപരിണാമത്തിന്‍
ഫലമായിക്കിട്ടിയംദേഹം....

കളഞ്ഞുപോകാന്‍നേരമടുത്തോ
പ്രാണന്‍നിന്നുപിടഞ്ഞു !

വേദനകുത്തിമറിഞ്ഞൂകാലില്‍
നീലിമപത്തിവിടര്‍ത്തി !

വേച്ചുനടന്നുഞാനാവഴിയില്‍
പേശികള്‍മുറുകിവലഞ്ഞു !

തിരിഞ്ഞുനോക്കുമ്പോള്‍ഞാന്‍കണ്ടൂ
നിന്നുചിരിപ്പൂസര്‍പ്പം !

ഒന്നല്ലനവധിപത്തിവിടര്‍ത്തി
അട്ടഹസിപ്പൂസര്‍പ്പം !!

ചിരിച്ചുഞാനു,മുറക്കെയതുക-
ണ്ടുള്‍വലിയുന്നൂപാവം !!

കൈതപ്പൂവിന്‍വത്മീകത്തില്‍
തലചായ്ക്കുന്നതുവേഗം !!

ഘോരകരാളംഹൃദ്രക്തത്തില്‍
ഇന്ദ്രധനുസ്സ് വിടര്‍ത്തി !

പുകമറമൂടി,ക്കണ്ണില്‍നിന്നും
എരിയുംചൂടുമുയര്‍ന്നു !

നടന്നുമെല്ലെ,മുന്നോട്ടാഞ്ഞു !
തടഞ്ഞുനിര്‍ത്തുവതാരോ ?!

സ്മൃതികളിലൂടൊരുമിന്നലുടഞ്ഞു !
മരണംനില്‍പ്പൂമുന്നില്‍ !!

‘പ്രണയിക്കുന്നു’ പറയുകയാണവള്‍
നീലക്കണ്ണുവിടര്‍ത്തി !

അവളെക്കാണാമഴകലതല്ലും
അവളുടെശബ്ദംകേള്‍ക്കാം..!

അവളുടെ കുപ്പികളപ്പൂങ്കുലകള്‍
കളിയാക്കുന്നതുമോര്‍ക്കാം !!

************************************

നടന്നുവീണ്ടുംമുന്നോട്ടങ്ങനെ
നടന്നുനീങ്ങിഞങ്ങള്‍ !

പോകുംവഴിയില്‍ചുരുണ്ടുരുണ്ടു
ചുവന്നപട്ടിന്‍തുണ്ടം !

അരികില്‍വീണുപിടഞ്ഞുകിടന്നു
മാകന്ദത്തിന്‍കാണ്ഡം !!

അലതല്ലുന്നുഒരുനിശ്വാസം....
കുഴികുത്തുന്നൊരുശബ്ദം !

മരണംമാടിവിളിച്ചുനടന്നു
മനസ്സിനവളൊരുകാന്തം !!

ഒരുവിധമങ്ങനെകുടിലിലണഞ്ഞു
പരിസരമെത്രപ്രശാന്തം !

ചിതലുകളോടും ഓലച്ചുമരില്‍
ചാരിയിരുന്നൂമരണം !

പ്ലാവിലകൊണ്ടൊരുതവിയുണ്ടാക്കി
കഞ്ഞിവിളമ്പുന്നമ്മ !

കുതുന്നുപോയാ,ക്കണ്ണുകള്‍ കാണ്‍കെ
പാതിമരിച്ചെന്‍ഹൃദയം !!

“പാമ്പുംപട്ടിയുമലഞ്ഞുചുറ്റും
പകുതിമയങ്ങിയനേരം....

ചൂട്ടുവെളിച്ചം ഇല്ലാതിന്നും
ഈവഴിവന്നോകുഞ്ഞേ !!”

വേദനയോടിതുപറയുന്നമ്മ,
വേവുംപയറുമിളക്കി !

മങ്ങുകയാണെന്‍ കാഴ്ചകള്‍മെല്ലെ
മറഞ്ഞീടുന്നൂ ബോധം !

പോങ്ങിയുണര്‍ന്നീടെങ്ങനെയോഞാ-
നമ്മയ്ക്കരികില്‍വീണു !

ചാടിയെണീറ്റിട്ടോടിയടുത്തി-
ട്ടലറിവിളിക്കുന്നമ്മ !

ശബ്ദം പോയി ! കാഴ്ചകള്‍ പോയി!
സ്തബ്ധതയെന്നെവരിഞ്ഞു !!

ഓര്‍മകളൊരുചുടുനീര്‍കണമായി-
ട്ടൊഴുകിനിറഞ്ഞൂഉള്ളില്‍ !

ആമരവിപ്പിന്‍ആഴതലങ്ങളി-
ലവളെക്കണ്ടുവീണ്ടും !!

സുസ്മിതയായവള്‍കൈനീട്ടുന്നു !
വിസ്തൃതലഹരിപരക്കുന്നു !

ഒരുനിശ്വാസംകൂടിയുടഞ്ഞു...
അതിലൂടവളിലടുത്തുഞാന്‍ !

കളിതീരുന്നു ! കഥതീരുന്നു !
കറങ്ങീനിനന്നൂചക്രം !!

നിഷ്പന്ദനമെന്‍മൃണ്‍മയഗാത്രം
കൈലെടുത്തുപുണര്‍ന്നും

അലറിവിളിക്കുകയാണെന്‍റമ്മ
അടങ്ങിടാത്തവിഷാദം !!

അവളുടെഅരികില്‍ചെന്നുപറഞ്ഞു
പലവുരുപ്രാണശരീരം...!

“വീണുകിടപ്പത്ഞാനല്ലമ്മേ....
വെറുമൊരുദേഹംഭൗതികം !

മരിച്ചുപോയത്ഞാനല്ലമ്മേ
വെറുമൊരു രൂപം..നശ്വരതം !!”

കേള്‍ക്കുന്നില്ലവള്‍മാറിലടിച്ചു-
തേങ്ങുകയായി പലവട്ടം !

ആറിയകഞ്ഞിയിലവളുടെമിഴിനീ-
രാവിയുയര്‍ത്തിലയിക്കുമ്പോള്‍

ആദൃശൃങ്ങളെദൃശൃതകൊണ്ടൂ
പ്രപഞ്ചമാകെനിറഞ്ഞൂഞാന്‍ !!

###############################################

അഷ്ടാവക്രന്‍റെ സൌന്ദര്യം


(അഷ്ടാവക്രന്‍ )

അഷ്ടാവക്രന്‍റെ സൌന്ദര്യം 

അഷ്ടാവക്രനെ ഞാനറിയുന്നൂ 
ആമധുരോക്തികളറിയുന്നൂ !
ആള്‍ക്കൂട്ടങ്ങള്‍ക്കകലെ മഹാമുനി 
എന്നെക്കണ്ട് ചിരിക്കുന്നൂ !!
ഉരിയാടുമ്പോള്‍ ഞാനാസവിധം 
'ജനക'മനസ്സായിത്തീരുന്നു !

ആലങ്കാരികഭാഷകളില്ലാ-
തഷ്ടാവക്രന്‍ പറയുമ്പോള്‍ ..
അഷ്ടാവക്രനെ ഞാനറിയുന്നു ..
ആ മധുരോക്തികളറിയുന്നു;
അഷ്ടാവക്രന് വക്രതയില്ല !
ആ ശബ്ദത്തിലിടര്‍ച്ചകളില്ല !!
***********************************
പല്ലക്കുകളില്‍ ഭഗവദ് ഗീത 
ചുമന്നു നടന്നവര്‍ കേട്ടില്ല ..
ശൂദ്രന് പാദസ്ഥാനം നല്‍കിയ 
അവതാരങ്ങളറിഞ്ഞില്ല ..
വേദാന്തത്തിന്‍ പനയോലകളില്‍ 
ഛായം തേച്ചവരോര്‍ത്തില്ല ...
മണിയടി മന്ത്രജപത്തിന്‍ മറവില്‍ 
മതിലുകള്‍ തീര്‍ത്തവര്‍ കണ്ടില്ല ..
അഷ്ടാവക്ര മഹാസംഹിതയുടെ 
ഉജ്ജ്വല ജീവിത സന്ദേശം !!

**************************************

ചാതുര്‍വര്‍ണ്യസ്തുതിപാഠകരുടെ 
ചാക്യാര്‍കൂത്ത് നടക്കുമ്പോള്‍ ..
അരണികള്‍ കൂട്ടിയിടിച്ചവരിവിടെ 
അഗ്നിയിലീയമുരുക്കുമ്പോള്‍ ..
യജ്ഞനിലത്തില്‍ യാഗാശ്വങ്ങള്‍ 
സ്വര്‍ഗത്തേക്ക് കുതിക്കുമ്പോള്‍ ..
പൂണൂലുകളില്‍ പൂവുകള്‍ കോര്‍ത്തു -
മനുസ്മൃതി ശബ്ദമുയര്‍ത്തുമ്പോള്‍ ..
അഷ്ടാവക്രനെ ഞാനറിയുന്നു !
ആ മധുരോക്തികളറിയുന്നൂ !!
****************************************
വേദികള്‍ മാറി വേഷം മാറി 
കാലം പകിട കളിക്കുമ്പോള്‍ ..
അഷ്ടാവക്രനെ ഞാനറിയുന്നൂ 
ആമധുരോക്തികളറിയുന്നൂ !
ആള്‍ക്കൂട്ടങ്ങള്‍ക്കകലെ മഹാമുനി 
എന്നെക്കണ്ട് ചിരിക്കുന്നൂ !!
ഉരിയാടുമ്പോള്‍ ഞാനാസവിധം 
'ജനക'മനസ്സായിത്തീരുന്നു !

ആലങ്കാരികഭാഷകളില്ലാ-
തഷ്ടാവക്രന്‍ പറയുമ്പോള്‍ ..
അഷ്ടാവക്രനെ ഞാനറിയുന്നു ..
ആ മധുരോക്തികളറിയുന്നു;
അഷ്ടാവക്രന് വക്രതയില്ല !
ആ ശബ്ദത്തിലിടര്‍ച്ചകളില്ല !!
 ------------------------------------------------------------------------------

അഹോ അഹം നമോ മഹ്യം (ഞാന്‍ എന്നെ നമിക്കുന്നു )
-----------------------------------------------------------------------

വേറിട്ട ഒരു ശബ്ദം ഇവിടെ നാം കേള്‍ക്കുന്നു.!.ഭൂതകാലത്തിന്റെ ദാര്‍ശനിക ചക്രവാളങ്ങളില്‍ അനന്യ സാധാരണമായ സൗന്ദര്യത്താല്‍ അലംകൃതമായ ഒരു സംഹിതയുടെ ശബ്ദം !!..സ്തുതിപാഠകരും സൂത്രശാലികളുംതത്വങ്ങളെ സംശ്ലേഷണം ചെയ്യുകയും തങ്ങള്‍ക്കു വേണ്ടി ഒരു ലോകം പടുക്കുകയും ചെയ്തപ്പോള്‍ ആ ശബ്ദം നാം കേള്‍ക്കാതെ പോയി !വേദാന്ത മാറ്റൊലികലായി എഴുതപ്പെട്ട ഇതിഹാസങ്ങളില്‍ നിന്നും സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ അന്ധവിശ്വാസത്തിന്റെ തട്ടകങ്ങളില്‍ അവതാരങ്ങളായി ഉയിര്തെഴുന്നെല്‍ക്കുകയും ക്ഷേത്രങ്ങളില്‍ കുടിയിരുത്തപ്പെടുകയും ചെയ്തപ്പോള്‍ അവിടെ ഉണര്‍ന്ന മണി മുഴക്കങ്ങളിലും മന്ത്രജപങ്ങളിലും മുങ്ങിപ്പോയ അഷ്ട്രവക്ര സംഹിതയുടെ ശബ്ദം!!ഹൈന്ദവ ലോകത്തെ പുഴുക്കുത്തായ ജാതി ചിന്തയെ കേവലം മനോ കല്പ്പിതം എന്ന് വിളിച്ച അഷ്ട്രവക്രന്‍ എന്ന ജ്ഞാനിയെ പൌരോഹിത്യം തോളിലേറ്റഞ്ഞതില്‍ അത്ഭുതമില്ല !അഷ്ടാവക്രനെ കൊണ്ടാടിയാല്‍ തങ്ങളുടെ 'കഞ്ഞിയില്‍ പാറ്റ' വീഴുമെന്നു അവര്‍ക്ക് അറിയാമായിരുന്നു. !!ചാതുര്‍വര്‍ണ്യത്തെ ചതുരമായി അവതരിപ്പിച്ചു ഭഗവദ്‌ ഗീത പുരോഹിതന്മാരുടെ കയ്യടി നേടുകയും പ്രചുര പ്രചാരം സിദ്ധിച്ചു ഹിന്ദുക്കളുടെ മൌലിക ഗ്രന്ഥമായി വാഴ്ത്തപ്പെടുകയും ചെയ്തു!അഷ്ടവക്രനെ യവനികയ്ക്കു പിന്നില്‍ മറയ്ക്കേണ്ടത് അവരുടെ ആവിശ്യമായിരുന്നു.
"ന ത്വം വിപ്രാദികോ വര്‍ന്ണോ"--നിങ്ങള്‍ ബ്രാഹ്മണനോ മറ്റേതെങ്കിലും ജാതിയില്‍ പെട്ടവാണോ അല്ല എന്നിങ്ങനെ തുറന്നടിച്ച അഷ്ടവക്രന്‍ പുരോഹിതന്മാരാല്‍ സ്വാദീനിക്കപ്പെടാതെ പോയി.ബ്രാഹ്മണന്‍ എന്ന വാക്ക് പണ്ഡിതന്‍ എന്നര്‍ത്ഥത്തില്‍ മാത്രമാണ് ഭാരതീയ ശ്ലോകങ്ങളില്‍ എന്ന വ്യാഖ്യാനം ചമയ്ക്കുന്നവര്‍ അഷ്ടവക്രനെ ഓര്‍ക്കുന്നതെയില്ല എന്നതില്‍ അത്ഭുതമില്ല !! ജീവിതത്തിന്റെ നാലവസ്ഥയും നിഷേധിക്കുന്ന അഷ്ടവക്രന്‍ തന്റെ തത്വം ഉപാധികള്‍ ഇല്ലാതെ അവതരിപ്പിക്കുന്നു.


ഈ രാജ്യത്തിന്റെ ദാര്‍ശനിക ഗ്രന്ഥ ലോകത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അഷ്ടവക്രസംഹിതയ്ക്ക് മുന്നില്‍ ഞാന്‍ കൌതുകം തൂകുന്നു..എട്ടു ഭാഗങ്ങളിലേക്ക് വളഞ്ഞതും വിരൂപവുമായ ശരീരം ഉള്ളവന്‍ എന്നറിയപ്പെട്ട അഷ്ടവക്രന്‍ നിറഞ്ഞ സൌന്ദര്യം ഉള്ളവന്‍ ആയിരുന്നു എന്ന് ഈ സംഹിത സാക്ഷ്യപ്പെടുത്തുന്നു

ഭാരതീയമായ കൃതികളില്‍ ഒന്ന് തിരഞ്ഞെട്ക്കാന്‍ പറഞ്ഞാല്‍ സംശയ ലെശമന്യേ ഞാന്‍ ആദ്യം അഷ്ടവക്ര സംഹിത തിരഞ്ഞടുക്കും !ഒരു വിശ്വാസമായി താലോലിക്കാനല്ല ,ഒരു മൌലിക രചനയായി ചൂണ്ടിക്കാണിക്കാന്‍ ..


സ്നേഹപൂര്‍വ്വം രജീഷ് പാലവിള







Friday 13 July 2012

രാജയോഗം


രാജയോഗം

ആരുംതിരിച്ചറിഞ്ഞില്ല ! ഞാന്‍ നാട്ടിലെ
പാടുന്നഗന്ധര്‍വനായിരുന്നു !
 ആരുംതിരിച്ചറിഞ്ഞില്ല ! ഞാന്‍ നാടിന്‍റെ
ചോരതുടിക്കുവോനായിരുന്നു !
അഷ്ട്ടമുടിക്കയലന്നെനിക്കേകിയ
സ്വപ്നങ്ങളൊക്കെപിടിച്ചുവാങ്ങി
ജീവിതമേഎന്നെവീര്‍പ്പുമുട്ടിച്ചുനീ!
ഈഗതികേടിനുകൂട്ടിരുത്തി !!

*****************************************

ഞാന്‍നോക്കിനില്‍ക്കെവിടര്‍ന്നചെന്താരകം
കൂരിരുള്‍ചെപ്പില്‍മറഞ്ഞുപോയി !

ഞാന്‍സാക്ഷിനില്‍ക്കെഉണര്‍ന്ന പൂങ്കണ്ണുകള്‍
തീക്കാറ്റ്തട്ടിയടര്‍ന്നുവീണു !

ഞാന്‍കേട്ടുനില്‍ക്കെപൊടുന്നനെപൂങ്കുയില്‍
ഗാനവുംനിര്‍ത്തിപറന്നുപോയി

കുളിരുമിരന്നുഞാന്‍ചെല്ലവേപൂഞ്ചോല
കടലിലേക്കോടിമറഞ്ഞകന്നു !

കാവ്യസംഗീതസല്ലാപത്തിനായെന്നെ
സ്വാഗതംചെയ്തിടുമക്കടല്‍ തീരമോ ..

തുള്ളുംതിരകളാലെന്നെവിരട്ടുന്നു
മണ്ണിലെന്തായഹോ ! കര്‍മയോഗം !!

നീയോ സഹൃദയാ!,നിശബ്ദമന്നെന്‍റെ
ആത്മസംഗീതംശ്രവിച്ചുതുടിച്ചവന്‍ !

നീയോ സഹൃദയ!,ഇന്നുഞാന്‍വരുന്നതുകാണവേ
നീരസമോടെനിന്‍റെപടിപ്പുരകൊട്ടിയടയ്ക്കുവോന്‍ !

താരകപ്പുള്ളിയുടുപ്പിട്ട്‌തന്നെന്നെത്തലോടി...
താരാട്ടുപാടിയുറക്കിയോരാമനോഹരരാത്രിയില്‍

വാടാമലരുകളെന്നോതികാവ്യസഖികളെ
നിങ്ങളെനിക്ക്ക്കേകിയപൂമാല

വണ്ടുകള്‍പോലുംതിരിഞ്ഞുനോക്കത്തതാം
കളിചെണ്ടുപോല്‍മാറത്ത്ഞാന്നുകിടക്കുന്നു !

പ്രജ്ഞാകവാടങ്ങളൊക്കെയടച്ചിട്ടിത്രനാള്‍
അജ്ഞതേ!,യെന്നെ നീ പന്തുതട്ടി !!
******************************************
പ്രണയമേ!നിന്നെ കുറിചോര്‍ത്താല്‍ കുറിയ്ക്കുവാന്‍
മധുരമൂറുന്നൊരു വാക്കുമെനിക്കില്ല !

ഹൃദയമാകെ എരിച്ചിടുമഗ്നിയായി
ദയ വിഹീനയായി നില്‍ക്കുകയാണ് നീ !!

ഗ്രഹനില നോക്കി !ജാതകം നോക്കി !
പ്രണയമേ എന്നെ നീ പുറത്താക്കി !!

കണ്ണീരണിഞ്ഞു കുഴഞ്ഞു ഞാന്‍ വീഴവേ 
മണ്ണിലേക്കെത്തുന്നു മാസ്മര ശക്തികള്‍ !

സ്വര്‍ണവലയങ്ങള്‍ മാടിവിളിക്കുന്നു 
അന്തരീക്ഷത്തില്‍ നിന്നാ ശുക്രതാരകം !!

അത് കണ്ടു നിര്‍ദയം നീ പുലംബീടുന്നു 
പ്രണയമേ കേള്‍ക്കുന്നുഞാന്‍നിന്റെജല്പനം !

ശനിദശ!മായാത്ത ശനിദശ മാറണം !
ശയനപ്രദക്ഷിണം വയ്ക്കണം ഭൂമിയില്‍ !!

ജീവനാണെന്നോതി ഞാന്‍ നിനക്കേകിയ
പൂവുകള്‍ ദൂരെ വലിച്ചെറിഞ്ഞ്..

പനങ്കുലമുടിയും ചിരിക്കുന്ന വളയുമായി
പ്രിയ സഖി എന്നെ നീ വിട്ടകന്നു !!

മ-മ സ്വപ്നഗര്‍ഭയാം ഭൂമിയില്‍ നിന്നും 
മൈലുകള്‍ക്കപ്പുറം നില്‍ക്കുന്ന 'ചൊവ്വേ' ..

ഭവതിയോടിവിടെന്തു തെറ്റ് ഞാന്‍ ചെയ്തു 
മ-മ ജാതകത്തിലീപാഴ്നിഴല്‍ വീഴ്ത്താന്‍ !!

പാപമേ! നീ മാത്രമെന്നെ വിളിക്കുന്നു 
പാടുവാ,നാടുവാ,നോമനിക്കാന്‍! !!

പാരം തളര്‍ന്നീടുമെന്‍ ഹൃതന്തതിനു 
സോമാരസത്തിന്‍റെ ചിറകു നല്‍കാന്‍ !

ഇന്ദ്രസദസ്സിലേക്കെന്നെ നയിപ്പൂ നീ ..
ഇന്ദ്രിയങ്ങള്‍ക്ക്നല്‍കാഴ്ച നല്‍കാന്‍ !

പൊള്ളുന്ന രക്തം തുളുമ്പും ഞരമ്പിലായി 
ഉള്ളം കുളിര്‍ക്കും തണുപ്പ് നല്‍കാന്‍ !

പാപമേ !പാടി നടക്കുകയാണ് നീ 
പാവമീയെന്നെ തമ്പാട്ടിലാക്കാന്‍ !!

പാപമേ !മാടി വിളിക്കുകയാണ് നീ 
പ്രാണനും കൂടി കവര്‍ന്നെടുക്കാന്‍ !!