അദൃശ്യശക്തികള്‍
--------------------------
ഓണം ആഘോഷിക്കാന്‍ മലയാളികള്‍ പണം നിറച്ച ബാഗുമായി തെരുവില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് 'അദൃശ്യശക്തികള്‍!'.കാണം വിറ്റും ഓണം ഉണ്ണണം എന്ന വാശി നമുക്ക് ഇപ്പോഴുമുണ്ടെന്ന് അവര്‍ക്കറിയാം .മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ടണ്‍കണക്കിന് പച്ചക്കറികള്‍ ഇതിനകം തന്നെ അവര്‍ സംഭരിച്ചു കഴിഞ്ഞു. കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് കൂടുതല്‍ ലാഭത്തിനു അവ വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് അവര്‍.
പൂഴ്ത്തിവയ്പ്പ് തടയുന്നതിന് വ്യാപകമായി റെയ്‌ഡുകൾ നടത്താനും അമിതവില ഈടാക്കുന്ന കച്ചവടക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കിയെങ്കിലും പക്വതയില്ലാത്ത കുട്ടിയുടെ വാക്കുകള്‍ പോലെ മാത്രമേ ഉദ്വോഗസ്തര്‍ അത് കണ്ടുള്ളൂ!ഒരു രൂപയുടെയും രണ്ടു രൂപയുടെയും അരിയും ഗോതമ്പും മറ്റും 'മേക്കപ്പ് അണിഞ്ഞ്' ബസുമതിഅരിയും കമനീയ കവറുകളില്‍ ഗോതമ്പ് പൊടിയായി എത്തുന്നതിനുമൊക്കെ കയ്യഴിഞ്ഞു സഹായിക്കുന്ന ഉദ്വോഗസ്തര്‍ക്ക് ഓണമോക്കെ ചാകരയാണ് !ഇത്തരം ഉദ്വോഗസ്തരും 'അദൃശ്യശക്തികളും' തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.കൃഷിവകുപ്പ് മന്ത്രിയും ഭക്ഷ്യമന്ത്രിയും തമ്മില്‍ ആലോചിച് മാവേലി സ്റ്റോറുകള്‍ വഴി പച്ചക്കറികള്‍ വില്‍ക്കാന്‍ ശ്രമിച്ചതാണ്.എന്നിട്ടെന്തായി ,മൂര്‍ത്തിയെക്കാള്‍ വലിയ ശാന്തിമാര്‍ അതൊക്കെ അട്ടിമറിച്ചു .മാവേലി സ്റ്റോറുകളില്‍ സ്ഥലം ഇല്ലെന്നു പറഞ്ഞു സാക്ഷാല്‍ സിവിൽ സപ്ളൈസുകാർ കലിതുള്ളി!പച്ചക്കറി ഔട്ട്‌ലെറ്റുകള്‍ വ്യാപകമായി തുടങ്ങുമെന്ന് പറഞ്ഞ ഹോർട്ടികൾച്ചർ മിഷൻ നിശബ്ദമായി .അദൃശ്യശക്തികളുടെ കരങ്ങള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്ന് അറിയുമ്പോള്‍ നാം മൂക്കത്ത് വിരല് വയ്ക്കും (പാവം നമ്മള്‍!)
NB:
''പാവങ്ങള്‍ പാവങ്ങളായിക്കഴിയണം
പാടില്ലവര്‍ക്കാര്‍ക്കുമഭ്യുദയം !!'' എന്ന് ചങ്ങന്പുഴ നമ്മെ നോക്കി പാടും .പക്ഷെ ,'കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞത് പോലെ ഇതെല്ലാം ഒരു പ്രതിഭാസം മാത്രമാണ് !!!!!!!
രജീഷ് പാലവിള
--------------------------
ഓണം ആഘോഷിക്കാന്‍ മലയാളികള്‍ പണം നിറച്ച ബാഗുമായി തെരുവില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് 'അദൃശ്യശക്തികള്‍!'.കാണം വിറ്റും ഓണം ഉണ്ണണം എന്ന വാശി നമുക്ക് ഇപ്പോഴുമുണ്ടെന്ന് അവര്‍ക്കറിയാം .മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ടണ്‍കണക്കിന് പച്ചക്കറികള്‍ ഇതിനകം തന്നെ അവര്‍ സംഭരിച്ചു കഴിഞ്ഞു. കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് കൂടുതല്‍ ലാഭത്തിനു അവ വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് അവര്‍.
പൂഴ്ത്തിവയ്പ്പ് തടയുന്നതിന് വ്യാപകമായി റെയ്‌ഡുകൾ നടത്താനും അമിതവില ഈടാക്കുന്ന കച്ചവടക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കിയെങ്കിലും പക്വതയില്ലാത്ത കുട്ടിയുടെ വാക്കുകള്‍ പോലെ മാത്രമേ ഉദ്വോഗസ്തര്‍ അത് കണ്ടുള്ളൂ!ഒരു രൂപയുടെയും രണ്ടു രൂപയുടെയും അരിയും ഗോതമ്പും മറ്റും 'മേക്കപ്പ് അണിഞ്ഞ്' ബസുമതിഅരിയും കമനീയ കവറുകളില്‍ ഗോതമ്പ് പൊടിയായി എത്തുന്നതിനുമൊക്കെ കയ്യഴിഞ്ഞു സഹായിക്കുന്ന ഉദ്വോഗസ്തര്‍ക്ക് ഓണമോക്കെ ചാകരയാണ് !ഇത്തരം ഉദ്വോഗസ്തരും 'അദൃശ്യശക്തികളും' തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.കൃഷിവകുപ്പ് മന്ത്രിയും ഭക്ഷ്യമന്ത്രിയും തമ്മില്‍ ആലോചിച് മാവേലി സ്റ്റോറുകള്‍ വഴി പച്ചക്കറികള്‍ വില്‍ക്കാന്‍ ശ്രമിച്ചതാണ്.എന്നിട്ടെന്തായി ,മൂര്‍ത്തിയെക്കാള്‍ വലിയ ശാന്തിമാര്‍ അതൊക്കെ അട്ടിമറിച്ചു .മാവേലി സ്റ്റോറുകളില്‍ സ്ഥലം ഇല്ലെന്നു പറഞ്ഞു സാക്ഷാല്‍ സിവിൽ സപ്ളൈസുകാർ കലിതുള്ളി!പച്ചക്കറി ഔട്ട്‌ലെറ്റുകള്‍ വ്യാപകമായി തുടങ്ങുമെന്ന് പറഞ്ഞ ഹോർട്ടികൾച്ചർ മിഷൻ നിശബ്ദമായി .അദൃശ്യശക്തികളുടെ കരങ്ങള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്ന് അറിയുമ്പോള്‍ നാം മൂക്കത്ത് വിരല് വയ്ക്കും (പാവം നമ്മള്‍!)
NB:
''പാവങ്ങള്‍ പാവങ്ങളായിക്കഴിയണം
പാടില്ലവര്‍ക്കാര്‍ക്കുമഭ്യുദയം !!'' എന്ന് ചങ്ങന്പുഴ നമ്മെ നോക്കി പാടും .പക്ഷെ ,'കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞത് പോലെ ഇതെല്ലാം ഒരു പ്രതിഭാസം മാത്രമാണ് !!!!!!!
രജീഷ് പാലവിള
No comments:
Post a Comment