To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 13 September 2013

ഇന്നസെന്റ്

മാതൃഭുമി ആഴ്ചപ്പതിപ്പിന്റെ ഇത്തവണത്തെ ഓണപ്പതിപ്പ് വായനക്കാരന് നല്‍കുന്നത് രോഗികളുടെ ലോകത്തെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളും കാഴ്ചപ്പാടുകളും ആയിരിക്കും .കവിതകളും കഥകളും തിരയുന്നവര്‍ക്ക് മുന്നില്‍ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ആഴ്ചപ്പതിപ്പ്‌ പുറത്തിറങ്ങിയത് .ഏറെ സാഹിത്യ വിഭവങ്ങള്‍ കാത്തിരുന്ന സഹൃദയര്‍ 'അസുഖപതിപ്പ്' എന്നും മറ്റും വിമര്‍ശിക്കുകയും ചെയ്തു .ആഴ്ചപ്പതിപ്പ്‌ കൈയ്യില്‍ കിട്ടിയപ്പോള്‍ ആദ്യം വായിച്ചത് ജോഷി ജോസഫ്‌ ,വിജയന്‍ മാഷിനെ കുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പും സിനിമാ നടന്‍ ഇന്നസെന്റ് തന്റെ രോഗകാലത്തെക്കുറിച്ച് എഴുതിയ ഓര്‍മ്മകളുമാണ്.നര്‍മ്മവും മര്‍മ്മവുമുള്ള ഭാഷകൊണ്ട് ഇന്നസെന്റ് നമ്മുടെ മനസ്സില്‍ ക്യാന്‍സര്‍ രോഗത്തെ കുറിച്ചും ആത്മധൈര്യത്തെ കുറിച്ചും ഓര്‍മ്മപ്പെടുത്തുന്നു .താന്‍ അവിശ്വാസിയല്ലെന്നു പറയുമ്പോഴും ,ജീവിത പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ പതറുന്ന മനുഷ്യരുടെ മുന്നില്‍ ആശ്വാസത്തിന്റെ മൊത്തവിതരണക്കാരായി എത്തിച്ചേരുന്ന സംഘടിത ശക്തികളെ യുക്തിബോധം കൊണ്ട് അദ്ദേഹം പരിഹസിക്കുന്നുണ്ട്. ഒരു ഉദാഹരണം ഇവിടെ പകര്‍ത്തി വയ്ക്കുന്നു.ഇനി അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ......
-----------------------------------------------------------------------

എല്ലാ രോഗികള്‍ക്കും സന്ദര്‍ശകര്‍ ഉണ്ടാകും.രോഗി അല്പം പ്രശസ്തന്‍ കൂടിയാണെങ്കില്‍ സന്ദര്‍ശകരുടെ എണ്ണവും തരവും കൂടും.ക്യാന്‍സര്‍ കാലത്ത് എന്തെല്ലാം തരം ആളുകളാണ് എന്റെ മുന്നില്‍ വന്നത് !ഒറ്റമൂലിക്കാര്‍,മൂത്രചികിത്സകര്‍,സുവിശേഷപ്രസംഗകര്‍,കന്യാസ്ത്രീകള്‍ ..എല്ലാവരും എന്റെ ആരോഗ്യതിനാണ് വന്നത് .എന്നാല്‍ എല്ലാവരും എന്നില്‍ ചിരിയാണ് ഉണ്ടാക്കിയത് .അത്തരത്തില്‍ അത് ഒരൌഷധമായി .ബാന്ഗ്ലൂരില്‍ നിന്നോ മറ്റോ ആണ് സുവിശേഷ പ്രസംഗകര്‍ വന്നത് .അവര്‍ പറഞ്ഞു 

''കര്‍ത്താവ് ഇന്നലെ രാത്രി സ്വപ്നത്തില്‍ വന്ന് ഞങ്ങളോട് പറഞ്ഞു ;ഇന്നസെന്റിന്റെ അടുത്ത്‌ ചെന്ന് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ''

''ഇന്നലെ ഏകദേശം എത്രമണിക്കാണ് കര്‍ത്താവ്‌ നിങ്ങളുടെ വീട്ടില്‍ എത്തിയത് ?'' ഞാന്‍ ചോദിച്ചു 

''ഒരു പതിനൊന്നര പന്ത്രണ്ടു മണിയായിക്കാണും ''..അവര്‍ പറഞ്ഞു 

''അതിനു വഴിയില്ലല്ലോ;രാത്രി പന്ത്രണ്ടര വരെ കര്‍ത്താവ് ഇവിടെ ഇബടെണ്ടായിരുന്നു ''.അത് കേട്ട് സുവിശേഷകര്‍ കണ്ണ് മിഴിച്ചിരുന്നു അധികസമയം അവര്‍ സുവിശേഷം തുടര്‍ന്നില്ല .

എന്തെങ്കിലും രോഗം വരുമ്പോഴേക്കും ദൈവത്തെ വിളിച്ച് അലമുറയിടാനും പ്രാര്‍ഥനകളുടെ എണ്ണം കൂട്ടാനും ഞാന്‍ തയ്യാറല്ല.പ്രാര്‍ത്ഥനയുടെ എണ്ണം കുറഞ്ഞു എന്നത് കൊണ്ട് മാത്രം എന്നെപ്പോലെ ഒരു സാധു മനുഷ്യന് മേല്‍ ഇത്തരത്തില്‍ ഒരു രോഗം ചാര്‍ത്താന്‍ ദൈവം തീരുമാനിക്കുകയാണെങ്കില്‍ അത്തരം ദൈവം എന്തൊരു ബോറനായിരിക്കും.കുറേ പ്രാര്‍ത്ഥിച്ചാല്‍ എല്ലാം മറന്ന് രോഗിയെ രക്ഷപ്പെടുത്തുമെങ്കില്‍ ദൈവം എത്രമാത്രം മുഖസ്തുതിപ്രിയനായിരിക്കും ?

(ഇന്നസെന്റ് /മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ;ഓണപ്പതിപ്പ്‌ )

രജീഷ് പാലവിള
11/09/2013

No comments:

Post a Comment