To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 10 August 2018

അമേരിക്കയിലെ ജിഹാദി അക്കാഡമികള്‍


അമേരിക്കയിലെ ജിഹാദി അക്കാഡമികള്‍ :
രജീഷ് പാലവിള

ലോകത്തെ സാമ്പത്തികവും സാമൂഹികവും
നൈതികവുമായ പ്രവര്‍ത്തനത്തിനും നിയന്ത്രണത്തിനും ഇസ്‌ലാം മാത്രമാണ് ഒരേയൊരു വ്യവസ്ഥയെന്നും ശരീഅത്ത്  മാത്രമാണ് പരിഹാരമെന്നും എന്ന് അടിയുറച്ചു വിശ്വസിക്കുന്നവരാണ് ഇസ്‌ലാമികമതമൌലികവാദികള്‍ .അതിനുവേണ്ടി ജിഹാദ് അനിവാര്യമാണ് എന്നകാര്യത്തില്‍ അവര്‍ക്ക് സംശയലേശമില്ല.ഇസ്ലാമിലെ മിതവാദിക്കും തീവ്രവാദിക്കും ഒക്കെപ്രചോദനം അടിസ്ഥാനപരമായി അതിന്റെ പ്രമാണങ്ങള്‍ തന്നെയാണ് .ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍  കുറ്റബോധമില്ലാതെ കൊല്ലാനും മരിക്കാനും ആളുകളെ ഈ പ്രമാണങ്ങള്‍ ഉദ്ദരിച്ച്‌തന്നെ  പരുവപ്പെടുത്തിയെടുക്കാം  എന്നത് ഒരപ്രിയസത്യമാണ് .മുസ്ലീംമതതീവ്രസംഘടനകളുടെ പിറവിക്ക്പിന്നില്‍  രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളും കാരണങ്ങളുംകൂടിയുണ്ടെങ്കിലും ഇസ്‌ലാമിക പ്രമാണങ്ങളെക്കൂടാതെ ഇസ്‌ലാമികതീവ്രവാദത്തിന് വളരാന്‍കഴിയില്ല  എന്നത് പഠനവിഷയമാണ് .ഇസ്ലാമികതീവ്രവാദം ചോദ്യംചെയ്യപ്പെടുമ്പോഴെല്ലാം അതിന്റെ ആധികാരികഗ്രന്ഥങ്ങളും വിമര്‍ശിക്കപ്പെടുന്നത് അതുകൊണ്ടാണ് .തീവ്രമതവികാരം കൊണ്ടുനടക്കുന്നവരെ ആകര്‍ഷിക്കാനും തങ്ങളിലേക്ക് ചേര്‍ക്കാനും തീവ്രവാദഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതും ഈ പ്രമാണങ്ങളാണ്!മറ്റേതൊരു മതത്തെക്കാളും ഇസ്‌ലാം അതിന്റെ പ്രമാണങ്ങളാല്‍ പ്രതിക്കൂട്ടിലാകുന്നതും അതുകൊണ്ടാണ് .ഇന്ന് നാം കേള്‍ക്കുന്ന തരത്തില്‍ തീവ്രവാദം അതിന്റെ മുഴുവന്‍ ഭീകരതയോടും ലോകത്തിലെങ്ങും വളരുകയാണ് .

 റാഡിക്കല്‍ ഇസ്ലാമികഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍പോലും അത്രമേല്‍പ്രബലമാണ് .കുപ്രസിദ്ധരായ തീവ്രവാദികളോടും സംഘടനകളോടും തങ്ങളുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി  ഇണങ്ങിയും പിണങ്ങിയും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക.ലോകപോലീസ് വേഷംകെട്ടി തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ച അമേരിക്ക റാഡിക്കല്‍ ഇസ്‌ലാമിന്റെ വിളഭൂമിയായി കൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു വിരോധാഭാസം.വിഖ്യാതഎഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അയാന്‍ ഹിര്‍സിഅലി കുറച്ചുനാള്‍മുന്‍പ് പ്രശസ്തമായ  'വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ' ഒരു ലേഖനം എഴുതി. അമേരിക്കയില്‍ അപകടകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമികതീവ്രവാദഗ്രൂപ്പുകളെകുറിച്ചായിരുന്നു അത്.അമേരിക്കയില്‍ ഇസ്‌ലാമികതീവ്രവാദം ഏറ്റവും ശക്തമായും ക്രിയാത്മകമായും പ്രചരിക്കുന്നതും വളരുന്നതും അവിടുത്തെ ജയിലുകളിലാണ് എന്നതായിരുന്നു അതിലെ ഉള്ളടക്കം.അമേരിക്കന്‍ ജയിലുകളെ 'ജിഹാദിന്റെ അക്കാഡമികള്‍ ' എന്നാണ് അയാന്‍ വിവരിക്കുന്നത് .ഡന്മാര്‍ക്കില്‍നിന്നും അമേരിക്കയില്‍ കുടിയേറിയകാലത്ത്  പിറ്റ്സ്ബര്‍ഗ് കോളേജില്‍ ഒരു പ്രഭാഷണത്തിനായ്‌ ക്ഷണിക്കപ്പെട്ട തന്നെ അവിടുത്തെ ഇസ്‌ലാമിക സെന്ട്രറിലെ ഒരു ഇമാം(ഈജിപ്റ്റില്‍ ജനിച്ച ഇദ്ദേഹം1976മുതല്‍ അമേരിക്കയില്‍ ജീവിക്കുന്ന ആളാണ് ) ഭീഷണിപ്പെടുത്തിയ സംഭവം അയാന്‍ വിവരിക്കുന്നു.ഇസ്‌ലാമികപ്രമാണങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള  ശിക്ഷ മരണമാണ്  എന്നയാള്‍ ആ പരിപാടിയില്‍ പരസ്യമായിപ്പറഞ്ഞു . ഒരു പ്രാദേശികപത്രത്തില്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്‍ അദ്ദേഹം അവിടെ നിന്നും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി .തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ  ആ മനുഷ്യനെ കുറിച്ച് താന്‍ പിന്നീട് കേള്‍ക്കുന്നത് അമേരിക്കന്‍ ജയിലുകളില്‍  സര്‍ക്കാര്‍ചിലവില്‍ ഇസ്‌ലാമികവിദ്യാഭ്യാസം നല്‍കാന്‍ അയാള്‍ നിയമിക്കപ്പെട്ടിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് എന്ന് അയാന്‍ കുറിക്കുന്നു .കുറ്റവാളികളുടെ എണ്ണംകൊണ്ട് ലോകത്തെ തന്നെ വലിയ ജയിലുകലാണ് അമേരിക്കയില്‍ ഉള്ളത് .അവിടെ കുറ്റവാളികളുടെ മതസ്വാതന്ത്ര്യത്തിന്റെയും 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായാണ് ഇത്തരം മതപഠനങ്ങള്‍ഏര്‍പ്പെടുത്തിയിരിക്കുന്നത്!! രണ്ടുദശാബ്ദങ്ങളോളം ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഇസ്ലാമിക് ജയില്‍ പരിപാടികള്‍ നയിച്ച മറ്റൊരു ഇമാമിനെക്കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു .2003ലെ  9/11അക്രമത്തിനു വിമാനറാഞ്ചികളെ 'സ്തുതിച്ചുകൊണ്ട്'' അയാള്‍ ഒരു ന്യൂസ്പേപ്പറില്‍ നല്‍കിയ അഭിമുഖവും പരാമര്‍ശിക്കുന്നു .അത്തരം അനേകം പട്ടികകള്‍ നിരത്തിവയ്ക്കുന്നു. ഏകാന്തതടവറകളില്‍ ഇത്തരം ഇമാംമാരാണ്  മതംപഠിപ്പിക്കാന്‍ വരുന്നത് എന്നത് കെടുകാര്യസ്ഥതയായി അവര്‍ ഉറക്കെപ്പറയുന്നുണ്ട്.


2003ഇല്‍ ലോസ് എയ്ഞ്ചലസ് പോലീസ് പുറത്ത്വിട്ട കണക്കില്‍ അമേരിക്കന്‍ ജയിലുകളിലെ ഇരുപത് ശതമാനത്തോളം വരുന്ന ജനസംഖ്യയില്‍ മൂന്നുലക്ഷത്തിഅന്‍പതിനായിരത്തോളംപേര്‍ മുസ്ലീങ്ങളാണ്.അതില്‍ നല്ലൊരുശതമാനത്തോളംപേര്‍ ജയിലുകളില്‍വച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് .പ്രതിവര്‍ഷം മുപ്പത്തിയയ്യായിരം തടവുപുള്ളികള്‍ ഇത്തരത്തില്‍ മതം മാറുന്നു എന്നാണ് കണക്ക് .ഇതിലെ ദുരന്തം എന്താണെന്നാല്‍ കടുത്തമതമൌലികവാദികളാല്‍ ഇവരിലേറെപ്പേരും തീവ്രവാദത്തിന്റെ പ്രഥമപാഠങ്ങള്‍ പഠിക്കുകയും ജയില്‍ മോചിതരായി തുടര്‍പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സുകരാവുകയും ചെയ്യുന്നു . ഇത്തരത്തില്‍ അമേരിക്കന്‍ ജയിലുകളില്‍ നിന്നും ജിഹാദപ്രവര്ത്തനങ്ങളിലേക്ക്  പോകുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകളുണ്ട് .അമേരിക്കയില്‍ നടന്ന തീവ്രവാദ സ്ഫോടനങ്ങളിലും അക്രമങ്ങളിലും അവിടുത്തെ  ജയിലുകളില്‍ മുട്ടയിട്ടു വിരിഞ്ഞ ഇത്തരം ജിഹാദികളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട് ! അമേരിക്കയിലെ ഇസ്‌ലാമിക സംഘടനകളില്‍ പലതിന്റെയും നേതൃത്വം റാഡിക്കല്‍ഇസ്‌ലാമിസ്റ്റ് കളിലേക്ക് ചെന്നെത്തുന്നതായും കണ്ടെത്തിയിട്ടുണ്ട് .അമേരിക്കന്‍ ജയിലുകളിലെ സര്‍ക്കാര്‍ സ്പോന്‍സര്‍ മതപഠനം സലഫികളെപ്പോലെയുള്ള കടുത്ത മതചിന്തകരാല്‍ നയിക്കപ്പെടുന്നത് ഇതിനകം ചര്‍ച്ചചെയ്യപ്പെടുകയും വാര്‍ത്തയാകുകയും ചെയ്തിട്ടുണ്ട്.അമേരിക്കയില്‍ നിന്നും ഐ എസ് അടക്കമുള്ള അനേകം തീവ്രസംഘടനകളിലേക്ക് പോയവരില്‍  ഇങ്ങനെ 'ജയിലില്‍ ജനിച്ച ജിഹാദികള്‍' ധാരാളമുണ്ട്. അതീവഗൌരവമുള്ള സുരക്ഷാപാളിച്ചയാണ് ഇത് .റാഡിക്കല്‍ ഇസ്‌ലാംപഠനം അവസാനിപ്പിക്കാനും  നിയന്ത്രിക്കാനുമുള്ള അനേകം നടപടികളും നിയന്ത്രണങ്ങളും ഇതിനോടകം ജയിലുകളില്‍ ആരംഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു.


ജിഹാദ് ഒരു വികാരമായി യുവാക്കളിലേക്ക് മാത്രമല്ല സ്ത്രീകളിലേക്കും കുട്ടികളിലേക്കും  എങ്ങനെ പടര്‍ന്നുപിടിക്കുന്നു എന്നത് പഠിക്കേണ്ടതും തിരുത്തേണ്ടതുമായ വസ്തുതയാണ്.
ലോകം അത്രമേല്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു!ലോകത്തെ മുഴുവന്‍ മാനവികതയ്ക്കും എതിരെ അതിന്റെ സാമ്രാജ്യം വളരുകയാണ് .അതിനെ രാഷ്ട്രീയമായി ഉപയോഗിച്ച അമേരിക്ക ഉള്‍പ്പടെയുള്ള സാമ്രാജ്യത്വശക്തികള്‍കൂടി അതിനു സമാധാനം പറയണം !

No comments:

Post a Comment